പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 18 പേജുള്ള ആത്മഹത്യാക്കുറിപ്പെഴുതി ഉത്തര്‍പ്രദേശില്‍ പതിനാറുകാരി ആത്മഹത്യ ചെയ്തു. സാംബല്‍ ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്വയം വെടിവച്ച് മരിച്ചതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് അയക്കുന്ന സ്ഥലത്ത് തനിക്ക് ജീവിക്കേണ്ട. ജനസംഖ്യ വളര്‍ച്ച നിയന്ത്രിക്കണം. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിക്കണം.
മലിനീകരണം വര്‍ധിക്കുന്നതിനെയും മരങ്ങള്‍ മുറിക്കുന്നതിനെതിരായും അഴിമതിയെക്കുറിച്ചും പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ഇതാണ് മരണകാരണമെന്നും പ്രധാനമന്ത്രിയുമായി ഇതെല്ലാം നേരിട്ട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും കുറിപ്പിലുണ്ട്.ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി വീട്ടിലെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് 18 പേജുള്ള ആത്മഹ്യത്യാക്കുറിപ്പ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക