ആറ് വര്‍ഷം മുന്‍പ് ലഭിച്ച പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. പെണ്‍കുട്ടിയെ ജാര്‍ഖണ്ഡിലേക്ക് തട്ടിക്കൊണ്ട് പോയെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പരാതി. ഇതില്‍ അന്വേഷണവുമായി ജാര്‍ഖണ്ഡിലേക്ക് എത്തിയ പൊലീസ് കണ്ടത് അപ്രതീക്ഷിത കാഴ്ച.
2014 ആഗസ്റ്റിലാണ് ഡല്‍ഹി പൊലീസ്, തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് എന്ന യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ യാതൊരു തെളിവും കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഒടുവില്‍ തുമ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ പരാതിക്കാരന്റെ നാട്ടിലേക്ക് അന്വേഷണ സംഘം യാത്ര തിരിച്ചു.
എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ കണ്ടത് തട്ടിക്കൊണ്ട് പോയതായി ആരോപിക്കപ്പെട്ട യുവതി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷമായി താമസിക്കുന്നതാണ്.
പൊലീസ് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. യുവതിയുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചു. ഇതില്‍ നിന്നും 2014 ല്‍ പരാതി നല്കുമ്പോള് ഇവര്‍ പ്രായപൂര്ത്തിയായിരുന്നതായും പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക