ദലിത് കുടുംബത്തിന് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചതായി പരാതി. കൂമുള്ളി സ്വദേശിയായ യുവതിയും കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ വരനും തമ്മില്‍ വെള്ളിയാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ കൂമുള്ളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിൽ ദലിത് കുടുംബത്തിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 17ന് വിവാഹ നിശ്ചയത്തിനുശേഷം യുവതിയുടെ ബന്ധുക്കള്‍ ക്ഷേത്ര ഭാരവാഹികളില്‍ നിന്നും അനുമതി തേടിയിരുന്നു.
എന്നാല്‍, വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ കഴിയില്ലെന്ന് മൂന്നു ദിവസം മുമ്പ് ബന്ധപ്പെട്ടവര്‍ അറിയിച്ചതായാണ് പരാതി. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ വീട്ടുകാർ നടത്തുകയും ചെയ്തിരുന്നു. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന് സി.പി.എം നേതൃത്വത്തില്‍ കൂമുള്ളി നോര്‍ത്ത് വായനശാലയില്‍വെച്ച്, നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം നടക്കുകയും ചെയ്തു. അതേസമയം, വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക