വെള്ളിയാഴ്ച രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും അന്വേഷിക്കുകയാണ് ചവറക്കാർ, ഒപ്പം ലോകവും. ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യങ്ങളിൽ വൈറലായതോടെയാണ് ആ കാൽനടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാൻ തുടങ്ങിയത്…
തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ കാൽനടക്കാരനായ ഭാഗ്യവൻ തിമഴ്നാട് മധുര സ്വദേശിയായ ചവറ മേനാമ്പള്ളി ചേമത്ത് തെക്കതിൽ ശ്രീകുമാർ (52) ആണ് സമൂഹമാധ്യമങ്ങളും ചവറക്കാരും തിരക്കിയ ഭാഗ്യവാൻ. ചവറ തട്ടാശ്ശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ആ കാൽനടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാൻ തുടങ്ങിയത്.
നിർമാണ തൊഴിലാളിയായ ശ്രീകുമാർ ജോലിക്ക് പോകാനായി വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ നടന്നു പോവുകയായിരുന്നു. പിന്നിൽനിന്നും ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് ഇടതു വശത്തു കൂടി കടന്നുപോയി. ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ യാത്രക്കാരനു മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥല കാല ബോധം വീണ്ടെടുത്ത്.
പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് വാൻ മറിയാതെ അദ്ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം. കുറേ മുന്നോട്ട് പോയശേഷം വാൻ നിൽക്കുകയായിരുന്നു. മരണ മുഖത്ത് നിന്നും രക്ഷപ്പെട്ട ശ്രീകുമാർ ജോലിക്ക് പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് വിഡിയോ കാണുമ്പോഴാണ് താൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് മനസിലായത്. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു വാൻ. രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് പറഞ്ഞു.
https://www.facebook.com/watch/?v=600262100689928&extid=NUGIzF1zP5Sh5hdz
പ്രതികരിക്കാൻ ഇവിടെ എഴുതുക