ഇന്ന് നിയമസഭയിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കും. എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്പകവാടിയുമായിരിക്കും മത്സരിക്കുക. എം.പി വീരേന്ദ്രകുമാർ അന്തരിച്ചതിനാൽ ആ ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ എം.എല്‍.എമാരില്ല. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാൻ സാധിക്കില്ല.
അതേസമയം, സഭയിലെ അംഗബലം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം. 90 എം എല്‍ എ മാരുടെ പിന്തുണയോടെ ശ്രേയാംസ് കുമാര്‍ വിജിയിക്കുമെന്നതില്‍ തര്‍ക്കമില്ല. 42 വോട്ടുകളാണ് യു.ഡി.എഫിനുള്ളത്. പ്രതീകാത്മ മത്സരമാണ് യുഡിഎഫിന്റേതെന്ന് സ്ഥാനാര്‍ഥി ലാല്‍വര്‍ഗീസ് കല്പകവാടി തന്നെ പറഞ്ഞിട്ടുമുണ്ട്.
ലേലത്തിൽ ഗാന്ധിജിയുടെ കണ്ണട…; 2.5 കോടി രൂപയ്ക്ക് സ്വന്തമാക്കി അമേരിക്കൻ പൗരൻ..!
കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ വിട്ടു നില്‍ക്കലാകും ഇന്ന് സഭയിൽ ശ്രദ്ധേയമാവുക. ജോസ് വിഭാഗം പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്. പി.ജെ ജോസഫ് വിഭാഗം പാര്‍ട്ടി വിപ്പ് മോന്‍സ് ജോസഫ് നല്കിയ വിപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്പകവാടിക്ക് വോട്ടു ചെയ്യണമെന്നാണ്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ജോസഫ് വിഭാഗത്തിന്റെ നടപടിക്കാണ് സാധുതയുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക