ലേലത്തിൽ വന്ന ഗാന്ധിജിയുടെ കണ്ണട 2.5 കോടി രൂപയ്ക്ക് സ്വന്തമാക്കി അമേരിക്കൻ പൗരൻ. നൂറു വർഷത്തിലേറെ പഴക്കമുള്ള, സ്വർണ നിറത്തിലുള്ള ഈ വട്ടക്കണ്ണട കോടികൾ മുടക്കി സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പൗരൻ. ബ്രിസ്റ്റോളിലെ ഓക്ഷൻ ഹൗസാണ് ഗാന്ധിജിയുടെ ഈ കണ്ണട ഓൺലൈൻ ലേലത്തിനു വെച്ചത്. 15000 പൗണ്ട് അടിസ്ഥാന വിലയിട്ടിരുന്ന കണ്ണടയാണ് ഉയർന്ന വിലക്ക് അമേരിക്കൻ പൗരൻ ലേലം കൊണ്ടത്.
ഈസ്റ്റ് ബ്രിസ്റ്റോളിലെ ഓക്ഷൻ സെന്ററിന്റെ ലെറ്റർ ബോക്സിൽ വെളുത്ത ഒരു കവറിലാക്കിയാണ് കണ്ണട നിക്ഷേപിച്ചിരുന്നത്. ഇത് ഗാന്ധിജിയുടേതാണെന്ന കുറിപ്പും കണ്ണടക്കൊപ്പം ഉണ്ടായിരുന്നു. ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ സമയം പരിഗണിക്കുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടയായിരിക്കുമെന്നാണ് ഓക്ഷൻ ഹൗസ് അവകാശപ്പെടുന്നത്. തങ്ങൾ നടത്തിയ ലേലങ്ങളിൽ ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണ് ഗാന്ധിജിയുടെ ഈ കണ്ണടക്ക് ലഭിച്ചതെന്ന് ഓക്ഷണിയർ ആൻഡ്രൂ സ്റ്റോവ് വ്യക്തമാക്കി. ലഭിച്ച തുകയേക്കാൾ ഈ ലേലത്തിന്റെ ചരിത്ര പ്രാധാന്യത്തിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സിപിഎം സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ ബിജെപി വനിതാ നേതാവിനെ സസ്പെൻഡ് ചെയ്ത് ബിജെപി
ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ ഒരു വയോധികനായിരുന്നു ഈ കണ്ണടയുടെ ഉടമ. ഗാന്ധിജിയിൽ നിന്ന് സമ്മാനമായി ലഭിച്ച ഈ കണ്ണട ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ്. 1920ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് കുടുംബത്തിലെ ഒരാൾ ഗാന്ധിജിയെ കണ്ടിരുന്നു എന്നും അപ്പോൾ അദ്ദേഹം സമ്മാനമായി നൽകിയതാണ് ഈ കണ്ണടയെന്നുമാണ് ഉടമ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക