തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ നിയമസഭയില്‍ വരുന്ന പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചേക്കില്ലെന്ന് സൂചന. മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തിന് സര്‍ക്കാരിനെകൂടി പ്രതിക്കൂട്ടിലാക്കുന്ന ഭേദഗതി കൊണ്ടുവന്നാകും പ്രതിപക്ഷം തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കുക. നിയമോപദേശം തേടിയ സ്ഥാപനത്തിന്റെ അദാനി ബന്ധം അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വിശദീകരണവും പ്രതിപക്ഷം തള്ളി. അദാനി ബന്ധമുള്ള കമ്പനിയുടെ നിയമോപദേശം ലേല നടപടിയില്‍ തേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വിഷയത്തിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരായത്.
ലേലത്തിൽ ഗാന്ധിജിയുടെ കണ്ണട…; 2.5 കോടി രൂപയ്ക്ക് സ്വന്തമാക്കി അമേരിക്കൻ പൗരൻ..!
കമ്പനിയുടെ അദാനി ബന്ധം അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം അംഗീകരിക്കുന്നില്ല. പ്രതിപക്ഷത്തെയും ജനങ്ങളെയും സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് പ്രതിപക്ഷ നിലപാട്. അതിനാല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരുടെയും നിലപാട്.
പ്രതിസന്ധികൾക്കിടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ചേർന്നേക്കും
രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തിന് ഭേദഗതി നല്‍കുകയും അത് അംഗീകരിച്ചില്ലെങ്കില്‍ വിട്ടു നില്‍ക്കുകയും ചെയ്യുക എന്ന രീതിയാണ് ആലോചിക്കുന്നത്. ഭരണപക്ഷത്തെ അദാനി ബന്ധത്തെ വിമര്‍ശിക്കുന്ന ഭേദഗതിയാണ് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത്. അവിശ്വാസ പ്രമേയത്തില്‍ മാത്രമല്ല വിമാനത്താവള വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശം ഉന്നയിക്കാനുള്ള വേദിയായിട്ടാകും പ്രതിപക്ഷം ഇന്ന് നിയമസഭയെ ഉപയോഗപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക