കട്ടപ്പനയിൽ ബാങ്ക് ജീവനക്കാരിയായ യുവതി സ്വകാര്യ ഹോസ്റ്റലിൽ പ്രസവിച്ച കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവതിക്കെതിരെ കൊലപാതക കുറ്റത്തിനടക്കം കേസെടുക്കും. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റലിലെ സഹവാസികൾക്കും അറിയില്ലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി ഗർഭാവസ്ഥ മറച്ചുവച്ച് ജോലിക്കും പോയിരുന്നു.
മരണശേഷവും ദിവസങ്ങളോളം ദിഷയുടെ ഫോൺ ആരോ ഉപയോഗിച്ചിരുന്നു; ദുരൂഹത ഉയർത്തി റിപ്പോർട്ട്
എന്നാൽ വെള്ളിയാഴ്ച പ്രസവ വേദനയെ തുടർന്ന് യുവതി ഹോസ്റ്റൽ മുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് യുവതി തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. എന്നാൽ ആളുകൾ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
പ്രസവത്തോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയത്. ആരോഗ്യനില വഷളായ യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഇതിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക