സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകളൊന്നും സുപ്രധാന ഫയലുകളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്താണ് സംഭവിച്ചതെന്ന് രണ്ട് സംഘങ്ങൾ അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചക്കകം തന്നെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഓഫീസിലെ ഫയലുകള്‍ നീക്കരുതെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇവിടെ മുഴുവന്‍ സമയ പോലീസ് സുരക്ഷ വേണമെന്നും തെളിവെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഡോക്ടര്‍ കൗശികന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റെഡ് ക്രസന്റുമായി ലൈഫ് മിഷന് കരാര്‍ ഒപ്പിട്ടതിൽ കേന്ദ്രാനുമതിയുടെ ആവശ്യമില്ല : മുഖ്യമന്ത്രി
എന്നാല്‍ ഈ സംഭവത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്കിയ കത്ത് ഗവര്‍ണര്‍ തുടര്‍ നടപടിയ്ക്കായി മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തീപിടിത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തിയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക