പരീക്ഷകള്‍ നടത്തുന്നതിന് സർവകലാശാലകൾക്ക് അനുവാദം നൽകും മുൻപ് സംസ്ഥാനത്തെ കോവിഡ് രോഗ ബാധയുടെ സ്ഥിതി വിലയിരുത്തുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല് അറിയിച്ചു. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ, മുന്‍മന്ത്രി ഗീത ഭുക്കല്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ആരാണ് ഉത്തരവാദികള്‍ എന്നും ഗീതാ ഭുക്കല്‍ ചോദിച്ചു.
നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ
ആവശ്യം വന്നാല്‍ പരീക്ഷകള്‍ പുനക്രമീകരിക്കുമെന്നും, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കുമെന്നും കന്‍വര്‍ പാല് പറഞ്ഞു. ബിരുദം നേടാന്‍ പതിനാല് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കുകയാണ്. അവരുടെ ശ്രമങ്ങള്‍ പാഴായിപ്പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഒരു ഉദ്യോഗത്തിനായി ശ്രമിക്കുമ്പോള്‍ അവരുടെ ബിരുദം കൊറോണ ബിരുദമായി പരിഗണിക്കപ്പെടുമെന്നും അതിനെന്ത് മൂല്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയാണെങ്കില്‍ അതിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ചെയ്യും. പരീക്ഷയില്ലാതെ ജയിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കന്‍വര്‍ പാല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക