ന്യൂഡൽഹി ∙ ഓക്സ്ഫഡ്–അസ്ട്രാസെനകയുടെ സാധ്യതാ വാക്സീൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. ഇവരുമായി നിർമാണ കരാറുള്ള പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ‘കോവിഷീൽഡ്’ എന്നു പേരിട്ടിട്ടുള്ള വാക്സീൻ പരീക്ഷിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. പുണെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 2 പേരാണ് ഇന്നലെ വാക്സീൻ സ്വീകരിച്ചത്.
സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അഗ്നിശമനസേന; തീപിടിത്തം അട്ടിമറിയല്ല
വരുംദിവസങ്ങളിൽ കൂടുതൽപേർക്കു വാക്സിൻ നൽകും. ഇതു പൂർത്തിയായ ശേഷം മൂന്നാംഘട്ട പരീക്ഷണവും തുടങ്ങും. അങ്ങനെ വന്നാൽ ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന ആദ്യ കോവിഡ് വാക്സീനാകും കോവിഷീൽഡ്.
പരീക്ഷണഘട്ടത്തിലേക്കു കടക്കുംമുൻപു തന്നെ വാക്സീൻ നിർമാണം തുടങ്ങിയിരുന്നു. ഫലം അനുകൂലമെങ്കിൽ വാക്സീൻ എത്രയും വേഗം ലഭ്യമാക്കാനാണിതെന്നും ഫലം മറിച്ചായാൽ നഷ്ടം സഹിക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഷീൽഡിനു പുറമേ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ, സൈകോവ്–ഡി വാക്സീനുകളും രണ്ടാംഘട്ട പരീക്ഷണത്തിലേക്കു കടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക