തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പിഎസ്സി ഉദ്യോഗാര്‍ത്ഥി അനുവിന്റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രന്‍ എംഎല്‍എക്ക് എതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. എംഎല്‍എ പിഎസ്സിയെ ന്യായീകരിച്ചുവെന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
പ്രവര്‍ത്തകരെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ തിരുവനന്തപുരം ജില്ലയിലെ 77 ആം റാങ്കുകാരനായിരുന്ന അനു പിഎസ്സി ലിസ്റ്റ് റദ്ദായതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തതിന്റെവിഷമത്തില് ജീവനൊടുക്കുവെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും പിഎസ്സിയെ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. പി എസ് സി ചെയര്‍മാനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക