തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്. എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്.
രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്റെ കാരണം ഉറപ്പിക്കാതെ പൊലീസ്
സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നല്‍കിയിരുന്നില്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക.
പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തമടക്കം വലിയ വിവാദമായ സാഹചര്യത്തില്‍ എന്‍.ഐ.എയുടെ പരിശോധനയെ നിര്‍ണായകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദര്‍ശനം, ഇവര്‍ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക