ഡല്‍ഹി : ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥിയും വിമന്‍ പിഞ്ച്ര തോഡ്സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ
കോണ്ടാക്ട് ലെസ് സംവിധാനത്തിലൂടെ ഗൂഗിൾ പേ വഴി ഇനി പണം കൈമാറാം
അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം ലഭിച്ചത്.
ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു.പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
മെയ് മാസത്തിലാണ് ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് ദേവാംഗന കലിതയും നടാഷ നര്‍വാളും ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായത്. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക