തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചെന്നു ജയരാജൻ പറഞ്ഞു. ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിത കസ്റ്റഡിയിലെന്നു സൂചന
ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. ‘പ്രതികൾ ലക്ഷ്യം നിർവഹിച്ചുവെന്നാണ് അടൂർ പ്രകാശിനു കൊടുത്ത സന്ദേശം, ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്.’ – ജയരാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക