തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ട കൊലപാതകത്തിന്റെ പേരില്‍ പാവപ്പെട്ടവരുടെ വീടാക്രമിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി. കൊലപാതകത്തില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍പ്പെട്ട വനിതാ നേതാവിന്റെ വീട് ആക്രമിച്ചത് മര്യാദയല്ല.
കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ചു തകര്‍ത്തതായി പരാതി
ഭരണത്തിന്റെ തണലില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസുകാരെ വ്യാപകമായി ആക്രമിക്കുകയാണെന്നും പ്രതികള്‍ ആരെന്നും സിപിഎമ്മിന്റെ പങ്കും ജനത്തിന് മനസിലായെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും പിണറായി സര്‍ക്കാരിന് അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്ബാണ് ഈ കൊലപാതകമെന്നും മുല്ലപ്പളളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക