രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ബുധനാഴ്ച 11 ലക്ഷത്തില്‍പ്പരം പരിശോധനകളാണ് രാജ്യത്ത് നടന്നത്.11,72,179 പരിശോധനകള്‍ നടന്നതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു.
പരിശോധനകളുടെ എണ്ണം ഉയര്‍ന്നതോടെ പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതുവരെ നാലര കോടിയിലധികം പരിശോധനകളാണ് നടന്നത്. ജനുവരി 30ന് നടന്ന 10 പരിശോധനകളില്‍ നിന്നാണ് പ്രതിദിനം 11 ലക്ഷം എന്ന നിലയിലേക്ക് ഉയര്‍ന്നത്.
പരിശോധനകളുടെ എണ്ണത്തില്‍ ഈ നില തുടരാന്‍ സാധിച്ചാല്‍ മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കൂടുതല്‍ മേഖലകള്‍ പരിശോധനകളുടെ പരിധിയില്‍ വരുന്നതോടെ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കും. ഇതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
രാജ്യത്ത് കോവിഡ് മരണനിരക്ക് 1.75 ശതമാനമായി താഴ്ന്നു. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും വരും. രോഗമുക്തി നിരക്ക് 77 ശതമാനം കടന്നതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് എട്ടുലക്ഷത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 21.16 ശതമാനം വരുമെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നുമാത്രം 83,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക