ബെയ്ജിങ്: ഇന്ത്യ പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ചതില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ചൈന. ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഇന്ത്യയിലെ ചൈനീസ് നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താല്പര്യങ്ങളെ ഹനിക്കുന്നതാണെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ചൈനീസ് ഭീഷണി വേണ്ട, യുദ്ധത്തിനും മടിക്കില്ല; തയ്വാനൊപ്പമെന്ന് യുഎസ്
രാജ്യത്ത് 33 ലക്ഷം പേര് പബ്ജി കളിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടിക്ടോക്, യു.സി ബ്രൗസര്‍, എക്സെന്‍ഡര്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജൂണ്‍ 15ന് ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായതിനെ തുടര്‍ന്ന് ചൈനയുമായി നിലനിന്ന സംഘര്‍ഷത്തിെന്റ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നീക്കം.
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നതോടെയാണ് 118 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം തീരുമാനമെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിെന്റ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയുമാണ് നടപടിയെനന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക