മൊറട്ടോറിയം നീട്ടി നൽകുന്നതിലും, പലിശ ഒഴിവാക്കുന്നതിലും കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ ഇന്ന് സുപ്രിംകോടതിയിൽ കേൾക്കും. റിസർവ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളെന്ന് ധനമന്ത്രാലയം നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരിക്കും കേന്ദ്രത്തിന് വേണ്ടി ഹാജരാകുക. മേഖല അടിസ്ഥാനത്തിൽ ആശ്വാസനടപടികൾ വേണമെന്നാണ് ഷോപ്പിങ് സെന്റേഴ്സ് അസോസിയേഷന്റെ ആവശ്യം. കോവിഡ് സാഹചര്യത്തിൽ ദുരന്ത മാനേജ്മെന്റ് നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക