ബെംഗളൂരു മയക്കുമരുന്ന് കേസിലെ നർക്കോട്ടിക്ക് വിഭാഗം അന്വേഷണം കണ്ണൂരിലെത്തുമെന്ന് സൂചന. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിൽ കൂടുതൽ പേരിലേക്ക് സംശയത്തിന്റെ ചുണ്ടുവിരലുയരുന്നത്.
കേസിലെ മുഖ്യപ്രതിയും സീരിയല്‍ താരവുമായ അനിഘയെ തനിക്ക് പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയായ യുവാവാണെന്നാണ് അനൂപിന്റെ മൊഴി. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോക്ക് നല്കിയ മൊഴിയിലാണ് അനൂപ് ഇക്കാര്യം പറയുന്നത്.
ഇതിനകം താൻ 1,37,500 രൂപയുടെ കച്ചവടം നടത്തിയെന്നും അനൂപ് സമ്മതിക്കുന്നു.അനഘയെ പരിചയപ്പെടുത്തിയതും നമ്പര്‍ നല്കിയതും കണ്ണൂർ സ്വദേശിയായ യുവാവാണ്. പക്ഷേ ഇയാളുടെ മേല്‍വിലാസം അറിയില്ല. കണ്ണൂർ സ്വദേശിയായ യുവാവിന്റെ ഫോട്ടോയും ഫോണ്‍ നമ്പറും അനൂപ് നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്. ഇതു പ്രകാരം യുവാവിന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കണ്ണൂർ സ്വദേശിയായ യുവാവ് മുഖേനയാണ് അനിഘയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും മുഹമ്മദ് അനൂപ് നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോക്ക് മൊഴി നല്കിയി.
കണ്ണൂർ സ്വദേശി നല്കിയ നമ്പറിനെ തുടര്‍ന്ന് അനഘയെ വാട്സാപ്പില്‍ ബന്ധപ്പെട്ടു. അപ്പോള്‍ അനഘ ടെലഗ്രാമില്‍ ബന്ധപ്പെടാന്‍ പറഞ്ഞു. തുടര്‍ന്ന് ഓഗസ്റ്റ് 21 ന് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. എംഡിഎംഎയുടെ 250 പില്‍സാണ് മുഹമ്മദ് അനൂപ് അനിഘയില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ഇതിന് ഒരെണ്ണത്തിന് 550 രൂപയാണ് വില. 1,37,500 രൂപ അനിഘയ്ക്ക് നല്‍കിയെന്നും അനൂപ് സമ്മതിക്കുന്നു.മുമ്പും താന്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും മുഹമ്മദ് അനൂപ് നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയോട് സമ്മതിച്ചിട്ടുണ്ട്.
2015 ല്‍ ബിനീഷ് കോടിയേരിയുടെ കൂടെ തുടങ്ങിയ ഹോട്ടല്‍ ബിസിനസ് തകര്‍ന്നതിന് ശേഷമാണ് മയക്കുമരുന്ന് ബിസിനസ്സിലേക്ക് കടന്നത് എന്നതിന്റെ സൂചനകളും ഇയാളുടെ മൊഴിയിലുണ്ട്. അനിഘയുമായി ഇടപാട് നടത്തുന്നതിന് മുമ്പുതന്നെ മയക്കുമരുന്ന് ഇടപാട് രംഗത്ത് മുഹമ്മദ് അനൂപ് എത്തിയിരുന്നു എന്നതിന്റെ സൂചനകളും മൊഴിയിലുണ്ട്.ഇതോടെ കണ്ണൂർ സ്വദേശിയായ യുവാവിനെ തേടി അന്വേഷണം വിപുലീകരിക്കാൻ സാധ്യതയേറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക