ബെംഗളൂരു: അനൂപ് അടുത്ത സുഹൃത്താണെന്ന് ബിനീഷ് കോടിയേരി. സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഹോട്ടൽ ബിസിനസിന് 6 ലക്ഷം രൂപ നൽകി. അറസ്റ്റിലാകുന്നതിനു 2 ദിവസം മുൻപു വിളിച്ചിരുന്നു. നാട്ടിലേക്കു വരാൻ പണമില്ലെന്നു പറഞ്ഞപ്പോൾ 15,000 രൂപ നൽകി. ലഹരി ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നു – ബിനീഷ് പറഞ്ഞു.
കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ–47’ എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മൊഴി നൽകി.
വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വിൽപനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കൾക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക