മുതിർന്ന ജഡ്ജിയായ എ.എം ഖാൻവിൽക്കർ ഇന്ന് മുതൽ സുപ്രീംകോടതി കൊളീജിയത്തിൽ. ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചതിനെ തുടർന്നാണ് ഖാൻവിൽക്കർ കൊളീജിയത്തിലേക്ക് എത്തുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എൻ.വി രമണ, റോഹിങ്ടൺ നരിമാൻ, യു.യു. ലളിത് എന്നിവരാണ് കൊളീജിയത്തിൽ ബാക്കിയുള്ള ജഡ്ജിമാർ.
ശബരിമല യുവതീ പ്രവേശനം, ഹാദിയ, നടിയെ ആക്രമിച്ച കേസ് തുടങ്ങി ഒട്ടേറെ സുപ്രധാനക്കേസുകളിൽ വിധി പ്രസ്താവിച്ച ബെഞ്ചുകളുടെ ഭാഗമായിരുന്നു. 2016 ലാണ് എ.എം ഖാൻവിൽക്കർ, സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. 2022 ജൂലൈ 29 വരെ സർവീസ് കാലാവധിയുണ്ട്. ആധാർ പദ്ധതി അംഗീകരിച്ചതും, സ്ഥാനാർത്ഥികൾ ക്രിമിനൽ കേസ് വിവരങ്ങൾ പരസ്യമാക്കണമെന്ന് നിർദേശിച്ചതും, സ്വവർഗരതി നിയമവിധേയമാക്കിയതും ഖാൻവിൽക്കർ ഉൾപ്പെട്ട ബെഞ്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക