ആള്‍പാര്‍പ്പില്ലാത്ത വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു. കണ്ണൂര്‍ പാനൂര്‍ പടന്നക്കരയിലാണ് സ്ഫോടനമുണ്ടായത്. ആള്‍പാര്‍പ്പില്ലാത്ത വീട്ടുവളപ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ പുഴയിലെറിഞ്ഞപ്പോഴായിരുന്നു സ്ഫോടനം നടന്നത്. വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്.
ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. പറമ്പ് വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ ആഭിചാര ക്രിയയാണെന്ന് വിചാരിച്ച് ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പാത്രങ്ങൾ പുഴയിലെറിഞ്ഞു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാവുകയായിരുന്നു. അപ്പോഴാണ് സ്റ്റീല്‍ ബോംബായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക