മലപ്പുറം: കോവിഡ് പ്രതിരോധത്തിെന്റ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിെന്റ നാലാം ഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ആഗസ്റ്റ് 29ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുറത്തിറക്കിയ ഉത്തരവനുസരിച്ച് അന്തര്‍ സംസ്ഥാന യാത്രകള്‍ക്കോ ചരക്കു നീക്കത്തിനോ പ്രത്യേക പാസോ അനുമതിയോ ആവശ്യമില്ല.
എന്നാല്‍ തമിഴ്നാട് അതിര്‍ത്തിയായ നാടുകാണിയില്‍ യാത്ര വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉത്തരവ് ഇറങ്ങിയതിന് ശേഷവും തുടരുകയാണ്. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്ത് സംസ്ഥാന സര്‍ക്കാറുകള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ സ്വന്തം നിലയില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അനുവാദമില്ലെന്നും അങ്ങനെ ചെയ്യുന്നതിന് മുമ്പായി കേന്ദ്രത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതനുസരിച്ച് കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനോ യാത്രകള്‍ക്കോ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനോ വിലക്കുകളൊന്നുമില്ലെന്ന് വ്യക്തമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മാത്രമേ നിഷ്കര്‍ഷിക്കുന്നുള്ളൂ. ഞായറാഴ്ചകളില്‍ ചില ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണും ഇനി തുടരാനാവില്ല.
അതേസമയം, ഉത്തരവ് ഇറങ്ങി ദിവസങ്ങള്‍ക്ക് ശേഷവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി ഏഴു മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ എന്ന് ചില ജില്ല കലക്ടര്‍മാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവിന് വിരുദ്ധമാണ് ഈ നടപടി. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സമയ പരിധി ജില്ല കലക്ടര്‍ വെള്ളിയാഴ്ച മുതല്‍ എടുത്തു കളഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിലും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് മുഴുവനായും ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല കലക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവാദമുണ്ടായിരിക്കും.
അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ക്ഡൗണിെന്റ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തിയറ്ററുകള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങളല്ലാതെ മറ്റൊന്നും ഏര്‍പ്പെടുത്താന്‍ കലക്ടര്‍മാര്‍ക്ക് അനുവാദമില്ലെന്ന് തന്നെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലും വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക