ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് കുട്ടികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും 19 വയസ്സുള്ള കൗമാരക്കാരനുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഗൗരി ലങ്കേഷ് ഓർമ്മയായിട്ട് മൂന്നാം വർഷം; എങ്ങുമെത്താതെ അന്വേഷണം, കുറ്റവാളികൾ ഇന്നും വിലസുന്നു
ബുധനാഴ്ച്ചയാണ് ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ഇന്ദിരാപുരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സച്ചിന് എന്ന ബാലനാണ് മരിച്ചത്. കുട്ടിയുട തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇതാണ് മരണകാരണമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തത്. സൂരജ്(19), അതുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ ഒന്നിന് അതുലും സൂരജുമടക്കമുള്ള സ്ഥലത്തെ ചില കുട്ടികളുമായി കൊല്ലപ്പെട്ട സച്ചിന്റെ സഹോദരന് ദേവ് വഴക്കിട്ടിരുന്നു. ഇത് ചോദിക്കാന്‍ തൊട്ടടുത്ത ദിവസം സച്ചിന് പോയി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്; കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്
ഈ സമയത്ത് അതുലും സൂരജും ചേര്‍ന്ന് സച്ചിനെ സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സച്ചിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
പൊലീസ് ചോദ്യം ചെയ്യലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കുറ്റം സമ്മതിച്ചു. താനാണ് കല്ലുകൊണ്ട് ഇടിച്ച് സച്ചിനെ കൊലപ്പെടുത്തിയതെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പത്തൊമ്ബത് വയസ്സുള്ള സൂരജിനെ കുറിച്ച് സൂചന ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക