മലയാള സിനിമയിലെ നാഴികക്കല്ലായ ‘ചെമ്മീന്‍’ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമിട്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ സലീല്‍ ചൗധരി വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷം. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ സംഗീത ഇതിഹാസത്തെ മലയാളികള്‍ക്ക് മറക്കാനാവാത്തതിന് കാരണം അദ്ദേഹം സൃഷ്ടിച്ച പാട്ടുകളുടെ മാധുര്യമാണ്.
കേരളത്തിൽ മൺസൂൺ ശക്തമാകാൻ സാധ്യത
സലീല്‍ ദാ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന സലീല്‍ ചൗധരി അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. അത്രമാത്രം തനിമയുള്ളതായിരുന്നു ആ സംഗീതം, സ്വകീയമായിരുന്നു ആ ശൈലി.
ഈണം ആദ്യം സൃഷ്ടിച്ച് അതിനൊത്ത വരികള്‍ എഴുതിക്കുക എന്ന ശൈലി ആദ്യം പരീക്ഷിച്ചത് സലീല്‍ ചൗധരിയാണ്. ഇത്തരത്തില്‍ ഒട്ടേറെ മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. 26 ചിത്രങ്ങളിലായി 109 ഗാനങ്ങളാണ് അദ്ദേഹം മലയാളത്തില്‍ ചിട്ടപ്പെടുത്തിയത്.
ബംഗാളി സിനിമകളില്‍ ഒട്ടേറെ പാട്ടുകള്‍ക്ക് ഈണം നല്കിയ ശേഷം 1953ലാണ് സലീല്‍ ചൗധരി ബോളിവുഡിലെത്തുന്നത്. ‘ദോ ബീഗാ സമീന്‍’ ആയിരുന്നു സലീല്‍ ദാ സംഗീതം നല്കിയ ആദ്യ ഹിന്ദി ചിത്രം. 1957ല്‍ ഇറങ്ങിയ മധുമതിക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചതോടെ സലീല്‍ ദാ സിനിമ സംഗീത രംഗത്തുള്ള കുതിപ്പ് തുടങ്ങി.
മന്നാഡെ, തലത് മെഹബൂബ്, സബിതാ ചൗധരി, ലതാ മങ്കേഷ്കര്‍ തുടങ്ങിവരെ മലയാളം പാട്ടുകള്‍ പാടിച്ചത് സലീല്‍ ചൗധരിയാണ്. മലയാളത്തിന്റെ പ്രിയ ഗായകന് യേശുദാസിനെ ഹിന്ദിയില്‍ അവതരിപ്പിച്ചതും സലീല്‍ ചൗധരി ആയിരുന്നു. വിട വാങ്ങി 25 വര്‍ഷം പിന്നിടുമ്പോഴും മലയാളികളുടെ ഹൃദയത്തില്‍ സലീല്‍ ചൗധരിക്കും അദ്ദേഹം ഈണമിട്ട പാട്ടുകള്‍ക്കും മരണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക