യു.എസ് ഓപ്പണില്‍ നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡും ചെക് താരവും ആയ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം ജെസിക്ക പെഗുളക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് ക്വിറ്റോവ ജയം കണ്ടത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്
സര്‍വീസില്‍ പ്രശ്നങ്ങള്‍ നേരിട്ട ചെക് താരം 5 ഇരട്ടപ്പിഴവുകള്‍ വരുത്തിയപ്പോള്‍ 2 തവണ ബ്രൈക്കും വഴങ്ങി. എന്നാല്എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത പെട്ര 6-4, 6-3 എന്ന സ്കോറിന് വിജയം കൈവരിക്കുകയായിരുന്നു.
അതേസമയം അമേരിക്കന്‍ യുവതാരം ആന്‍ ലിയെ ആണ് പതിനേഴാം സീഡും മുന്‍ ജേതാവും ആയ ആഞ്ചലിക്ക കെര്‍ബര്‍ മറികടന്നത്. ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ കെര്‍ബര്‍ ലിയുടെ പരിചയക്കുറവ് നന്നായി മുതലാക്കി. മികച്ച ആദ്യ സര്‍വീസുകളും ആയി കളം
കരാർ കഴിയുന്നത് വരെ ബാഴ്സയിൽ തുടരുമെന്ന് മെസ്സി
നിറഞ്ഞ കെര്‍ബര്‍ 6-3, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ആദ്യ സീഡ് കരോളിന പ്ലിസ്കോവയെ അട്ടിമറിച്ച് എത്തിയ മുപ്പത്തി രണ്ടാം സീഡ് ഫ്രഞ്ച് താരം കരോളിന ഗാര്‍സിയയെ തോല്‍പ്പിച്ച് ഇരുപത്തി എട്ടാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ ബ്രോഡി 6-3, 6-3 എന്ന സ്കോറിന് ജയം കണ്ട് നാലാം റൗണ്ടിലേക്ക് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക