ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ കൂടുന്നത് ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്ന് കെജ്രിവാള്. പരിശോധനകള്‍ വർധിപ്പിച്ചതിനാലാണ് വർദ്ധനവ് ഉണ്ടായതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു . . സ്ഥിതി നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ സംസ്ഥാനം
ഡല്‍ഹിയിലെ കോവിഡ് മരണനിരക്ക് 0.5 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയ കിടക്കകളില്‍ 70 ശതമാനവും ഒഴിഞ്ഞ് കിടക്കുകയാണ്. കോവിഡ് ചികില്‍സക്കെത്തുന്നവരില്‍ ഒരു വിഭാഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും കെജ്രിവാള് പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ഉണ്ടാവുന്ന ഏത് സാഹചര്യവും നേരിടാന്‍ തയാറാണ്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം 20,000ത്തില്‍ നിന്ന് 40,000മാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണം. ഇതില്‍ ആശങ്ക വേണ്ടെന്നുംഅദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക