കൊച്ചി: കോവിഡ് സാഹചര്യത്തിൽ വിപണിയിൽ പല വിപണികളും നഷ്ടത്തിലായെങ്കിലും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വരുമാനത്തിൽ 7 ശതമാനം വർധനവാണ് മിൽമ ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പാൽ വരവ് കുറഞ്ഞതാണ് ലാഭത്തിനു സഹായിച്ചത്.
ഡൽഹി കലാപം: സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്
മധ്യകേരളത്തിൽ മാത്രം 35,000 ലിറ്റർ പാലിന്റെ പ്രതിദിന അധിക വിൽപ്പനയാണ് കഴിഞ്ഞ ആറ് മാസമായി മിൽമ നടത്തുന്നത്. കോവിഡ് ലോക്കഡോണിന്റെ ആരംഭത്തിൽ ക്ഷീരകർഷകരിൽ നിന്നും പാൽ സ്വീകരിച്ചിരുന്നില്ല. തമിഴ്നാട്ടിൽ നിന്നുമുള്ള പാൽ വരവ് നിന്നതോടെയാണ് ഗതി മാറിയത്.
വരുമാന വർദ്ധനവ് ക്ഷീര കർഷകരെ സഹായിക്കാനുള്ള പദ്ധതികളുടെ രൂപീകരണത്തിന് കാരണമായി. ഇതിൽ കൃഷിവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന തേലും പാലും പദ്ധതി ഈ മാസം തുടങ്ങും. പദ്ധതിയിൽ താല്പര്യമുള്ളവർക് മിൽമ തേനീച്ചകളെയും കൂടും നൽകും.
ഇതിൽ നിന്ന് ലഭിക്കുന്ന തേൻ സംഘത്തിൽ നൽകി പണം വാങ്ങാം. ഈ തേൻ ഹോർട്ടികോർപ്പ് ഔട്ട്ലറ്റുകളിലൂടെ മിൽമ വിൽക്കും. ഉണക്ക ചാണക വിൽപ്പനയിലൂടെ ക്ഷീരകർഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതിയും നടപ്പിലാക്കാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക