ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ വീണ്ടും ലൈംഗികാരോപണം. 17 ാം വയസിൽ സാജിദ് ഖാൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് നടിയും മോഡലുമായ ഡിംപിൾ പൗളിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട പോസ്റ്റിലാണ് സാജിദ് ഖാനെതിരെ നടി രംഗത്തു വന്നിരിക്കുന്നത്.
2018ൽ സാജിദ് ഖാനെതിരെ രണ്ട് നടിമാരും ഒരു മാധ്യമ പ്രവർത്തകയും ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് ഹൗസ്ഫുൾ 4ന്റെ സംവിധായകൻറെ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സാജിദ് ഖാനെതിരെ ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത്.
ഹൗസ്ഫുൾ എന്ന സിനിമയ്ക്കു വേണ്ടിയുള്ള കാസ്റ്റിംഗിന്റെ മറവിലാണ് സാജിദ് ഖാൻ തന്നെ ഉപദ്രവിച്ചതെന്നും അപ്പോൾ തനിക്ക് 17 വയസായിരുന്നു പ്രായമെന്നും നടി വ്യക്തമാക്കുന്നു. ജനാധിപത്യം മരിക്കുന്നതിന് മുമ്പ് സംസാര സ്വാതന്ത്രം നഷ്ടപ്പെട്ടു എന്ന അടിക്കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയിൽ ഗോഡ് ഫാദർ ഇല്ലാതിരുന്നതു കൊണ്ടും കുടുംബത്തെ സംരക്ഷിക്കണമെന്നുള്ളതു കൊണ്ടും തനിക്ക് ഇത് 2018ൽ പറയാൻ കഴിഞ്ഞില്ലെന്നും നടി പറയുന്നു. സാജിദ് ഖാൻ തന്നെ മോശമായി സ്പർശിച്ചുവെന്നും ഹൗസ് ഫുള്ളിൽ ഒരു റോളിനു വേണ്ടി അയാളുടെ മുന്നിൽ വസ്ത്രമഴിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കുന്നു.
കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ മാത്രമല്ല പലരുടെയും സ്വപ്നങ്ങൾ തകർത്തതിന്റെ പേരിലും സാജിദ് ഖാനെ അഴിക്കുള്ളിലാക്കണമെന്ന് നടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക