ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ രാഷ്ട്രീയ ജനതാദള്‍ നേതാവുമായ രഘുവന്‍ഷ് പ്രസാദ് സിങ് അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ഭേദമായി ആശുപത്രി വിട്ടശേഷമുണ്ടായ സങ്കീര്ണതളെ തുടര്‍ന്നാണ് എയിംസിലെത്തിയത്. 74 വയസ്സായിരുന്നു.
രഘുവന്‍ഷ് പ്രസാദ് സിങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തുടങ്ങി നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.
ബീഹാര്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി രഘുവന്‍ഷ് പ്രസാദ് ആര്‍ജെഡിയില്‍ നിന്ന് രാജിവച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ ഉറ്റ അനുയായിയായിരുന്നു.
വൈശാലി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ രഘുവന്‍ഷ് പ്രസാദ് സിംഗ് യുപിഎ-1 സര്‍ക്കാരില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു. കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രിയായും ഭക്ഷ്യ-ഉപഭോക്തൃ വകുപ്പിലും സേവനമനുഷ്ഠിച്ചു.
അഞ്ചലിൽ പെൺസുഹൃത്തിന്റെ വീട്ടിൽ അർദ്ധ നഗ്നമായി യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്
രഘുവന്‍ഷ് പ്രസാദ് സിംഗ് രാജ്യത്തെ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഒരു വിദഗ്ധനായാണ് കണക്കാക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ വലിയ പങ്ക്് വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക