കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗജന്യ നിരക്കില്‍ എം ആര് ഐ സ്കാനിങ് യൂണിറ്റ് തുടങ്ങാനായത് കപില വാത്സ്യായന് എം പിയുടെ ഫണ്ടില്‍നിന്നുള്ള ഒന്നരകോടി രൂപയും ഉപയോഗിച്ചാണെന്ന് മുന്‍ എം പി കൂടിയായ പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജനറല്‍ ആശുപത്രിയില്‍ എം ആര് ഐ സ്കാനിങ് സെന്റർ തുടങ്ങാന്‍ നിശ്ചയിച്ചപ്പോൾ തനിക്കു അനുവദിച്ച ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചിലവാക്കാനേ കഴിയുമായിരുന്നുള്ളൂ. എന്നാൽ അഞ്ചുലക്ഷത്തോളം ചിലവ് വരുന്ന പദ്ധതിയായിരുന്നു അത്. ബാക്കി പണത്തിനായി പലരുമായും സംസാരിച്ച കൂട്ടത്തിൽ കപിലാജിയും ഉണ്ടായിരുന്നു.
ഉടൻ തന്നെ അവർ ഒന്നരകോടി നൽകാൻ തയ്യാറാവുകയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ഇന്ന് ജീവിതത്തില്‍ നിന്ന് വിട വാങ്ങിയ അവര്‍ എം പി ഫണ്ടില്‍ നിന്നും നല്കിയ ഒന്നര കോടി രൂപ കൂടി ഇല്ലായിരുന്നെങ്കില്‍ എം ആര് ഐ സെന്റര്‍ സാധ്യമാകുമായിരുന്നില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക