മുംബെെെ: ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിവാദങ്ങളില്‍ സമാജ് വാദി പാര്‍ട്ടി എംപി ജയ ബച്ചന് നടത്തിയ പ്രസംഗത്തിനെതിരെ നടിയും ബിജെപി അംഗവുമായ ജയപ്രദ. ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ജയാ ബച്ചൻ ഉപയോഗിക്കുകയാണെന്ന് ജയപ്രദ അഭിപ്രായപ്പെട്ടു.
ബിജെപി ദേശീയ നേതാവും രാജ്യസഭ എംപിയുമായ അശോക് ഗസ്തി കൊവിഡ് ബാധിച്ച് മരിച്ചു
“വളരെ ഗൗരവമായ വിഷയമാണ് എംപി രവികിഷന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ജയാ ബച്ചന് വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് തോന്നുന്നത്. സിനിമയിലെ യുവതലമുറയെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന രവികിഷന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു“- ജയപ്രദ പറഞ്ഞു.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ മൊത്തമായി കരിവാരി തേക്കുകയാണെന്നും പാലുകൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണ് എന്നുമായിരുന്നു ജയബച്ചന്റെ പരാമര്‍ശം.
‘ചില ആളുകളുടെ പേരില്‍ വ്യവസായത്തെ അടച്ചാക്ഷേപിക്കാന്‍ നിങ്ങള്‍ക്കാവില്ല. കഴിഞ്ഞ ദിവസം സഭയില്‍ സിനിമാ മേഖലയില്‍ നിന്നും തന്നെ വളര്‍ന്നു വന്ന ഒരാള്‍ അത്തരമൊരു പരാമര്‍ശം നടത്തിയത് എന്നെ അമ്പരിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു.’ – ജയ ബച്ചന് പറഞ്ഞു.
കങ്കണ റണൗട്ടിന്റെ പരാമര്‍ശത്തിനെതിരേയും ജയ ബച്ചന് വിമര്‍ശനമുയര്‍ത്തി. ബോളിവുഡില്‍ നിന്നും പേരെടുത്തയാള്‍ അതേ മേഖലയെ മോശമെന്ന് പറഞ്ഞു. ഇതിനോട് തനിക്ക് യോജിക്കാനാവില്ല.
നേരിട്ടും അല്ലാതേയും അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന മേഖലയാണ് സിനിമാവ്യവസായം. എന്നാല്‍ ഈ മേഖലയെ കുറിച്ച് അപവാദ പ്രചരണങ്ങളാണ് നടത്തുന്നത്. പദവിയും പണവും പ്രശസ്തിയും നേടിത്തന്ന മേഖലയെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇത്തരക്കാരോട് പറയണം. സര്‍ക്കാര്‍ ഈ മേഖലയെ പിന്തുണയ്ക്കണമെന്നും ജയബച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക