മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ പറന്നിറങ്ങും. മഴക്കാലത്തിനു ശേഷം വലിയ വിമാനങ്ങള്‍ ഇറങ്ങുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉറപ്പു നല്‍കിയതായി എം.പിമാര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ വിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള വിലക്ക് താല്‍ക്കാലികമായി മാത്രമാണ്.
വാക്സിന് കൊണ്ടു മാത്രം കോവിഡ് മഹാമാരിയെ ചെറുക്കാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
വലിയ വിമാനമിറങ്ങുന്നതിൽ യാതൊരു കാലതാമസവും വരുത്തില്ലെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പറഞ്ഞു. ഇക്കാര്യത്തെ സംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷം എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ് , എം.കെ. രാഘവന്, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്നിവരാണ് വിവരങ്ങൾ വ്യക്തമാക്കിയത്. ഔദ്യോഗിക അറിയിപ്പോ, വ്യക്തമായ കാരണങ്ങളോ ഇല്ലാതെ സർവീസ് നിര്‍ത്തലാക്കുന്നത് പരമോന്നത റെഗുലേറ്ററിയുടെ വിശ്വാസ്യതക്ക് കളങ്കമേല്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക