കണ്ണൂർ: പാടിയോട്ടുചാൽ: ബന്ധുവായ യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വളപട്ടണം പുഴയില്‍ മുങ്ങിമരിച്ച പ്രാദേശിക മാധ്യമപ്രവര്ത്തകന് പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ കെ.വി. വിജിതിന് നാട് വിടചൊല്ലി.
കോട്ടയം മണര്‍കാട് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ കോടതി ഉത്തരവ്
പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയോടെ ഏച്ചിലാംപാറയിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ചായിരുന്നു മൃതസംസ്കാര ചടങ്ങുകള്‍. പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന് വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഇ.കെ. രാജന്, കെ.കെ. ശശി, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി, വൈസ് പ്രസിഡന്റ് പി. പ്രകാശന്, എന്നിവരും സിപിഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി. സത്യപാലന്, കോണ്‍ഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് ടി.വി. കുഞ്ഞമ്പുനായര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, മാധ്യമപ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് കെ.ആര്.എം.യു സംസ്ഥാന സെക്രട്ടറി പീറ്റര്‍ ഏഴിമല, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. വിജയന്, ജില്ലാ സെക്രട്ടറി ടി.പി. മനോജ്, ചെറുപുഴ പ്രസ് ഫോറം പ്രസിഡന്റ് ജിനോ ഫ്രാന്‍സിസ് എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക