കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ ഗുരുതരമായ ബാക്ടീരിയ മൂലമുള്ള മറ്റൊരു രോഗബാധ പടരുന്നതായി റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസ് എന്ന രോഗമാണ് ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പടരുന്നത്.
കണ്ണൂരിൽ കോവിഡ് ബാധിച്ച് 2 മരണം
കഴിഞ്ഞ വര്‍ഷം അവസാനം ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ ലീക്ക് മൂലമാണ് ബാക്ടീരിയ പടര്‍ന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. മാള്‍ട്ടാ പനിയെന്നറിയപ്പെടുന്ന ഈ ജന്തുജന്യ രോഗം ബ്രൂസെല്ല വിഭാഗത്തിലെ ബാക്ടീരിയകളാണ് പടര്‍ത്തുന്നത്. പ്രത്യുല്പാദന വ്യവസ്ഥയേയാണ് ഈ രോഗം പ്രധാനമായും ബാധിക്കുക.
സന്ധിവേദനകള്, കടുത്ത പനി, തലവേദന, പേശികളിലെ വേദന എന്നിവയ്ക്ക് പുറമേ ശരീരഭാഗങ്ങള്‍ നീര് വരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. മലിനമായ ഭക്ഷണ വസ്തുക്കള്‍ കഴിക്കുന്നതിനെ തുടര്‍ന്നാണ് സാധാരണ ഗതിയില്‍ രോഗം പടരുന്നത്. രോഗബാധ ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക