കൊച്ചി: ഇന്ന് രാവിലെ പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയിൽ ജോലി ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഒരു ചപ്പാത്തിക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. പെരുമ്പാവൂർ സ്വദേശിയുടെതാണ് കട.
ചപ്പാത്തിക്കടയുടെ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ കട അടിമാലിയിൽ പ്രവർത്തിച്ചത് ഏഴുമാസം മാത്രമാണ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഇടുക്കി എസ്പി ആർ.കറുപ്പസ്വാമി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക