ന്യൂഡല്‍ഹി: ചൈന തന്റെ ചാരക്കണ്ണുകളിലൂടെ ലോകത്തെ നീരീക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്. രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും സൈന്യത്തെ കുറിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകള്‍ വരെ സജീവ നിരീക്ഷണത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നു. ചൈനയുടെ നിരീക്ഷണത്തിലുള്ള ലോകത്തെ കാല്‍ക്കോടിയോളം പേരിൽ ഇന്ത്യക്കാരും ഉള്‍പ്പെടും.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജിനെതിരെ യുവതിയുടെ പരാതി
ഇന്ത്യക്കാരെക്കൂടാതെ 52,000 അമേരിക്കക്കാര്‍, 35,000 ഓസ്ട്രേലിയക്കാര്‍, 9,700 ബ്രിട്ടിഷുകാര്‍, 5,000 കാനഡക്കാര്‍, 2,100 ഇന്തൊനീഷ്യക്കാര്‍, 1,400 മലേഷ്യക്കാര്‍, 138 പാപ്പുവ ന്യൂഗിനിയക്കാര്‍, 793 ന്യൂസീലന്‍ഡുകാര്‍ എന്നിവരും പട്ടികയിലുണ്ട്.
ജനന തിയതി, അഡ്രസ്, വിവാഹിതനാണോ എന്ന വിവരം, ഫോട്ടോകള്‍, രാഷ്ട്രീയ ചായ്വ്, ബന്ധു ജനങ്ങള്‍, സോഷ്യല്‍ മീഡിയാ ഐഡികള്‍ തുടങ്ങിയവയും ട്വിറ്റര്‍, ഫെയ്സ്ബുക്, ലിങ്ക്ട്ഇന്‍ തുടങ്ങിയവ മുതല്‍ ടിക്ടോക്ക് വരെയുള്ള ആപ്പുകളിലുടെ വരുന്ന വിവരങ്ങളും ഇവര്‍ കൃത്യമായി വിലയിരുത്തുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സെന്‍ഹുവ എന്ന ചൈനീസ് കമ്പനിയാണ് പ്രൊഫൈലുകള്‍ തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക