ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രോജക്ട് പ്ലാന്‍ സമയബന്ധിതമായി സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ നടപടിയോടെ പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ- മൊബിലിറ്റി വിവാദത്തിന് പിന്നാലെ സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതും പിഡബ്ല്യൂസിയെ സംശയ നിഴലില്‍ നിര്‍ത്തിയിരുന്നു.
ഇ -മൊബിലിറ്റി പദ്ധതി റിപ്പോര്‍ട്ട് 2020 മാര്‍ച്ചില്‍ സമര്‍പ്പിക്കുമെന്നായിരുന്നു ധാരണ. എന്നാൽ, ആരോപണങ്ങളില്‍ മറുപടിയില്ലാതെ വന്നതോടെ മുടന്തന്‍ ന്യായങ്ങളുയര്‍ത്തിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു. ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ നിയമിച്ചത് ഏറെ വിവാദമായിരുന്നു.
കൊവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക