ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ യു.എ.പി.എ ചുമത്തിയ ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22 വരെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാൻ തീരുമാനം. ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉമര്‍ ഖാലിദിനെ പോലീസ് കസ്റ്റഡി അവസാനിച്ചതോടെ തിരികെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ദില്ലി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്കി ഡൊണാൾഡ് ട്രംപ്
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും ഷഹീന് ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക