ദില്ലി: രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. പഞ്ചാബിൽ കര്‍ഷകര്‍ ട്രെയിനുകൾ തടഞ്ഞിട്ടു.
ഇന്നുമുതൽ 26 വരെ പഞ്ചാബിലെ റെയിൽവെ ട്രാക്കുകളിൽ കുത്തിയിരുന്ന് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കാനാണ് തീരുമാനം.
ഓസ്ട്രേലിയന്‍ മുൻ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകൾ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നൽകും. രണ്ട് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ടികളും കര്‍ഷക പ്രക്ഷോഭങ്ങളിൽ അണിനിരക്കും.
നാളെയാണ് കര്‍ഷക സംഘടനകൾ സംയുക്തമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ താങ്ങുവില കാര്‍ഷിക ബില്ലിന്റെ ഭാഗമാക്കണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം പിന്നീട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നൽകുകയായിരുന്നു. ബില്ലുകൾക്കെതിരെ പ്രതിഷേധിച്ചതിന് അച്ചടക്ക നടപടി നേരിട്ട രാജ്യസഭയിലെ സിപിഎം അംഗങ്ങളായ എളമരം കരീം, കെകെ.രാഗേഷ് എന്നിവര്‍ ഹരിയാനയിൽ നടക്കുന്ന കര്‍ഷക സമരത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക