പോയവർഷം മലയാള സിനിമയിൽ വലിയ തോതിലുള്ള മുന്നേറ്റങ്ങളാണുണ്ടായത്. ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പെടെ വലിയ വിജയം നേടുന്നതാണ് ഇന്ന് മലയാള സിനിമയിൽ കണ്ടുവരുന്ന വലിയ മാറ്റം. കഥക്കും അവതരണത്തിനും പ്രാധാന്യം നൽകുന്ന ആസ്വാദകരാണ് ഇവിടുള്ളതെന്ന് വ്യക്തം. 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിര്‍ണയിക്കുന്നതിനുള്ള സ്ക്രീനിങ് ആരംഭിച്ചു. 119 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി എത്തിയിരിക്കുന്നത്. അവയിൽ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ക്വാറനൈ്റന്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് ജൂറി ചെയര്മാന് മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്ക്രീനിങ്ങിനെത്തിയത്. സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനിയര്‍ എസ് രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന് ബെന്യാമിന്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് മറ്റു അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക