കൊല്‍ക്കത്തക്കെതിരെ ബൗണ്ടറി കണ്ടെത്താനാവാതെ വലയുകയായിരുന്നു സണ്‍റൈസേഴ്സിന്റെ വൃധിമാന്‍ സാഹ. 31 പന്തില്‍ നിന്നാണ് സാഹ 30 റണ്‍സ് നേടിയത്. ഇങ്ങനെ മുന്പോട്ട് പോവാന്‍ സാഹയെ പോലെ ബാറ്റ്സ്മാന്മാര് വിഷമിക്കുമ്പോള്‍ അവരെ റിട്ടയേര്‍ഡ് ഹര്ട്ടാക്കണം എന്നാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പറയുന്നത്.
സാഹ ശ്രമിച്ചുകൊണ്ടിരുന്നു. സാഹയെ എനിക്ക് ഇഷ്ടവുമാണ്. എന്നാല്‍ ബിഗ് ഹിറ്റുകള്‍ കണ്ടെത്താന്‍ സാഹക്ക് കഴിഞ്ഞില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ എന്തുകൊണ്ട് ബാറ്റ്സ്മാനെ തിരിച്ചു വിളിച്ചുകൂടാ? സാഹയയുടെ ശ്രമം അവിടെ ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ അവിടെ മുന്പോട്ട് പോവാന്‍ സാഹക്ക് കഴിയുന്നുണ്ടായില്ല, ചോപ്ര പറഞ്ഞു.
സാഹയെ നാലാമത് ഇറക്കിയതിന് പകരം പ്രിയം ഗാര്ഗിനേയോ, അഭിഷേക് ശര്‍മയേയോ സണ്‍റൈസേഴ്സ് വിടണമായിരുന്നു. ടോപ് 3യില്‍ ബെയര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡേ എന്നിവരുണ്ട്. എന്നാല്‍ നാലാമത് വിജയ് ശങ്കര്‍, പ്രിയം ഗാര്‍ഗ് എന്നിവരെ കളിപ്പിക്കാം.
എന്തുകൊണ്ട് വില്യംസണിനെ കളിപ്പിച്ചില്ല എന്ന ചോദ്യവും ആകാശ് ചോപ്ര ഉന്നയിക്കുന്നു. കളിക്കിടയില്‍ വില്യംസണിന്റെ അഭിമുഖമുണ്ടായി. തനിക്ക് പരിക്കാണെന്ന് അവിടെ ഒരിടത്തും വില്യംസണ് പറയുന്നില്ല. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ വില്യംസണിനെ ഉള്‍പ്പെടുത്തിയില്ലെന്നും ആകാശ് ചോപ്ര ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക