തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ചതിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്.
കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞത് കേട്ട് ഹൃദയം തകർന്നിരിക്കുകയാണ് കുടുംബം. കൈകൾ നിവരാത്തവിധം മുകളിലേയ്ക്ക് മടങ്ങിയ നിലയിലായിരുന്നു.
പേരൂർക്കട ആശുപത്രിയിലേയ്ക്ക് മാറ്റി നല്ല പരിചരണം നൽകിയതോടെ അനിൽകുമാർ ബോധം വീണ്ടെടുത്തു. വീണു പരുക്കേറ്റ ശേഷവും കോവിഡ് വാർഡിലേയ്ക്ക് മാറ്റും വരെ സാധാരണ നിലയിലായിരുന്ന കൈകൾക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന്അനിൽകുമാർ മകളോട് മറുപടി പറഞ്ഞതിങ്ങനെ.
അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ ദിവസങ്ങളോളം കെട്ടിയിട്ടിരിക്കാമെന്നും അശ്രദ്ധമായ പരിചരണം കഴുത്തിലെ പരുക്ക് ഗുരുതരമാക്കിയെന്നുമാണ് കുടുംബം കരുതുന്നത്. 6 ന് കോവിഡ് വാർഡിലേയ്ക്ക് മാറ്റിയയാളെ പിന്നെ ബന്ധുക്കൾ കാണുന്നത് 27 ന് ആണ്. അതും എല്ലും തോലുമായി പുഴുവരിച്ച നിലയിൽ. ഡയപ്പർ പോലും 22 ദിവസം മാറ്റിയില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് മകൾ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക