ബാബറി മസ്ജിദ് തകര്‍ത്ത കേസുകളില്‍ വിധി ഇന്ന്. ബി.ജെ.പി നേതാക്കളായ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പ്രതികളായ കേസുകളില്‍ ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രസ്താവിക്കും.
ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
‘ഇന്ത്യയില്‍ 10 വയസ്സിന് മുകളിലുള്ള 15 പേരില്‍ ഒരാള്‍ കൊവിഡ് ബാധിതന്’; ഐ.സി.എം.ആറിന്റെ സിറോ സര്‍വേ
ബാബ്റി മസ്ജിദ് തകര്‍ത്തിന് പിന്നില്‍ ബി.ജെ.പി സംഘ്പരിവാര്‍ നേതാക്കളുടെ ക്രിമിനല്‍ ഗൂഢാനലോചനയുണ്ടോ.
പള്ളി തകര്‍ത്തത് എല്‍.കെ അഡ്വാനിയുള്പ്പെടേയുള്ള നേതാക്കളുടെ പ്രകോപനകരമായ പ്രസംഗങ്ങള്‍ പ്രേരണയായിട്ടുണ്ടോ…? ഈ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും ലക്നൗ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക