ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് യുപിഎസ്സി സുപ്രീംകോടതിയില്‍ അറിയിച്ചു. അപേക്ഷകരില്‍ 65 ശതമാനം പേരും അഡ്മിഷന് ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞുവെന്നും പരീക്ഷ നടത്തിപ്പിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്നും യുപിഎസ്സി വ്യക്തമാക്കി.
ഇതിനോടകം തന്നെ പരീക്ഷയുടെ നടത്തിപ്പിനായി 50 കോടിയോളം രൂപ ചെലവായെന്നും കൂടാതെ പരീക്ഷ മാറ്റി വെച്ചാല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനോടൊപ്പം മെയിന്‍ പരീക്ഷയുടെ ഷെഡ്യൂളിനെ തടസ്സപ്പെടുത്തുമെന്നും യുപിഎസ്സി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക