ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അല്പസമയത്തിനകം പ്രഖ്യാപിക്കും. യുപിയില്‍ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്.
കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കേസില്‍ സിബിഐ വിചാരണ കോടതി ജഡ്ജി എസ്കെ യാദവാണ് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. കൂടാതെ അയോധ്യയില്‍ പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക