ലഖ്നോ: ബാബരി മസ്ജിദ് തകര്‍ത്തത് തങ്ങള്‍ തന്നെയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുന്‍ ശിവസേനാ നേതാവ് ജയ് ഭഗവാന് ഗോയല്‍. കോടതി വെറുതെ വിട്ട 32 പ്രതികളില്‍ ഒരാളാണ് ഇദ്ദേഹം. തങ്ങളുടെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്നും ഗോയല്‍ പറഞ്ഞു. ജയ് ശ്രീറാം വിളികളുമായി കോടതി വിധി വന്നപ്പോള്‍തന്നെ ഗോയല്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു.
“എനിക്ക് സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല. കോടതി എന്നെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു എങ്കിലും ഞാന്‍ അത് സ്വീകരിക്കുമായിരുന്നു. രാജ്യം സന്തോഷത്തിലാണ്. രാമഭക്തര്‍ സന്തോഷത്തിലാണ്. ഞങ്ങള്‍ എല്ലാം ആഗ്രഹിച്ച രാമക്ഷേത്രം അവിടെ പണിയുകയാണ്. അത് പൊളിച്ചില്ലായിരുന്നെങ്കില്‍ അവിടെ വീണ്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുമായിരുന്നില്ല. സിബിഐ അപ്പീല്‍ പോവുന്നതില്‍ ആശങ്കയില്ല. സുപ്രിം കോടതിയിലും ഞങ്ങള്‍ അവരെ നേരിടും. കോടതിയെക്കാള്‍ വലുതല്ല സിബിഐ” ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക