ഉത്തർപ്രദേശിലെ ഹത്റാസിൽ ബലാത്സംഗത്തിനിരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് ഡി.ജി.പി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എ.ഡി.ജി.പി, ഹത്റാസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി എന്നിവരിൽ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബർ പന്ത്രണ്ടിന് മുൻപ് മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.
രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി പിണറായി വിജയന്
അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പോലീസ് പറയുന്നത്. പീഡനം നടന്നുവെന്നതിനു ഫോറൻസിക് തെളിവുകളില്ല. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നും മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്നുമാണ് പോലീസ് പക്ഷം. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഉത്തർപ്രദേശ് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക