ലോക്കഡൗണിൽ റദ്ധാക്കപ്പെട്ട വിമാന ടിക്കറ്റുകൾക്ക് റീഫണ്ട് അനുവദിക്കുന്നതിന് അംഗീകരിച്ച് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ തയ്യാറാക്കിയ സ്കീം സുപ്രീംകോടതി അംഗീകരിച്ചു. അതേസമയം, മാര്‍ച്ച് 25നും മെയ് 24നും ഇടയിലെ യാത്രക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പകരം ടിക്കറ്റ് ലഭിക്കുന്നതാണ്.
സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം; സിആർപിസി 144 പ്രകാരമാണ് ഉത്തരവ്
അടച്ചുപൂട്ടലിൽ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ തന്നെ റീഫണ്ട് അനുവദിക്കും. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക അവര്‍ വഴിയേ ലഭ്യമാകൂ. ആദ്യഘട്ടത്തിൽ തുക നൽകുമെന്നറിയിച്ച വിമാനകമ്പനികൾ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാമെന്നായിരുന്നു അവരുടെ നിലപാട്. ഇപ്പോഴിതാ വിമാനടിക്കറ്റിന്റെ തുക തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി ആയിരക്കണക്കിന് പ്രവാസികൾക്കും ആശ്വാസമാകും.
പുത്തൻ ഫീച്ചറുകളുമായി വിപണി കീഴടക്കാൻ മോട്ടറോള റേസർ 5 ജി എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക